Thursday, August 30, 2012

ജിന്നിനോട് തേടലും ചോതിക്കലും:Kerala Nava Madavoori ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂമിലെ പദകസര്‍ത്ത്

ആദര്‍ഷപരവും സംഘടനപരവുമായ എല്ലാ പ്രശ്നങ്ങളും , ഒരു മറയുമില്ലാതെ ചോദിക്കാം എന്ന അധ്യക്ഷ പ്രസങ്ങത്തോടെ ആരംഭിച്ച എടവണ്ണ നുണയന്‍ സമ്മേളനം പലതില്‍ നിന്നുമുള്ള ഒളിചോട്ടമായി.പദകസര്‍ത്തുകളിലൂടെ ജനങ്ങളെ ആശയകുഴപ്പത്തിലാക്കി അതില്‍ ആനന്ദം കണ്ടെത്താനാണ്‌ ഈ മുഖമുഖനാടകം നടത്തിയതെന്ന്‍ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലായിട്ടുണ്ട്.
ണ്ണേരിന്റെ ചികിത്സയായി സ്വഹീഹായ ഹദീസില്‍ വന്ന 'വുളു എടുത്ത വെള്ളം ഉപയോഗിക്കുന്നതിനെ   സംബന്ടിച്ചതും ജിന്നുണ്ടാക്കുന്ന രോഗം ബൌതികാമോ അബൌതികാമോ എന്നതുമടക്കം നിരവധി ചോദ്യങ്ങളില്‍ 'കളരിയിലെ ഒഴിഞ്ഞുമാറല്‍' അടവ് സമര്‍ഥമായി ഉപയോഗിചു കൊണ്ട് മുറിവില്ലാതെ രക്ഷപെടാനാണ് 'ആധുനിക മടവൂരികള്‍' ശ്രമിച്ചത്.ഇവര്‍ ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാത്തത് ,വെറും 'ശിര്‍ക്കരോപണത്തി'ല്‍ മാത്രമല്ല പലതിലും മടവൂരിസത്തിലെക്ക് പോയികൊണ്ടിരിക്കുന്നു എന്നതിന്‍റെ സൂചനയായി മുജാഹിദ് കേരളം മനസ്സിലാകുന്നു.ഇതിന്റെ സിഡി ഇറങ്ങിയാല്‍ കേരളക്കര അതിനെ പോസ്ടുമോര്‍ട്ടം നടത്തി കുഴിച്ചു മൂടും എന്ന കാര്യം ഉറപ്പാണ്‌.അതുകൊണ്ട് ആ പോസ്ടുമോര്‍ട്ടം കര്‍മ്മം തല്ക്കാലം നീട്ടിവെക്കുകയാണ്.      
ഞാന്‍ ഇവിടെ പറയാന്‍ ഉദേശിക്കുന്ന കാര്യം  ഇവരുടെ റൂമില്‍ നടത്തുന്ന പദകസര്‍ത്തിനെ കുറിച്ചാണ്.സഹായം തേടുക , സഹായം ചോതിക്കുക എന്ന് പറഞ്ഞു ജനങ്ങള്‍ക്ക് മനസ്സിലാകാതിരിക്കാന്‍ വാക്കുകള്‍ കൊണ്ടുള്ള കളിമാത്രമാണവിടെ നടക്കുന്നത്.

അവിടെയുള്ള നാസര്‍ സുല്ലമി , സ്വലാഹിയുടെ വാദമായി പറയുന്നത് ജിന്നിനോട് സഹായം തേടിയാല്‍ ശിര്‍ക്കല്ല എന്ന് പറയുന്നു എന്നാണ്.അത് അദേഹം സാദാരണ ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന പദം ഇങ്ങനെയാണ് "ജിന്നിനോട് പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണെന്ന് ഇവര്‍ സമ്മതിക്കും.ജിന്നിനോട് സഹായം ചോതിക്കുന്നതും ശിര്‍കാണെന്ന് പറയും.എന്നാല്‍ സഹായം തേടുന്നതിന്‍റെ വിധിയെന്താണെന്ന് സ്വലാഹി ഒരിക്കലും പറയില്ല.അതിന്റെ നിലപാട് വ്യക്തമാക്കണം"   

എന്നാല്‍ ഈ വര്‍ഷം ഫെബ്രവരിയിലെ ഇസ്ലാഹില്‍ എഴുതിയകാര്യം ചൂണ്ടികാണിച്ച ശേഷം നുണയുടെ ഘടനക്ക് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് .ഇസ്ലാഹില്‍ എഴുതിയത് ഇപ്രകാരമായിരുന്നു.

ബദ്രീങ്ങളോടും മുഹ്യുദ്ദീന്‍ ശൈഖിനോടും സഹായം തേടുന്നത് ശിര്‍ക്കാണെന്ന് പറയുന്ന താങ്കള്‍ ജിന്നിനോടും മലക്കിനോടും സഹായം തേടാമെന്ന് വാദിക്കുന്നതായി മടവൂരികള്‍ ആരോപിക്കുന്നു. ഇതിനെക്കുറിച്ച് എന്ത് പറയുന്നു?
ബദ്രീങ്ങളെ കാക്കണേ, മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നിങ്ങനെ മരിച്ചുപോയ മഹാന്മാരോട് പ്രാര്‍ത്ഥിക്കുന്നതും സഹായം തേടുന്നതും ശിര്‍ക്കായ പോലെതന്നെ ജിന്നിനോടും മലക്കിനോടും സഹായം തേടുന്നതും പ്രാര്‍ത്ഥിക്കുന്നതും ശിര്‍ക്ക് തന്നെയാണ്.
ഇന്നലെ രാത്രി അദേഹം പറഞ്ഞത് "ജിന്നിനോട് സഹായം ചോതിക്കുന്നത് ശിര്‍ക്കല്ല എന്നാണ് പറയുന്നത്.എന്നാല്‍  സഹായം ചോതിക്കുന്നത് ശിര്‍ക്കാണെന്ന് ഇപ്പോള്‍ അവസാനം സ്വലാഹി ഒന്ന് എഴുതിയിട്ടുണ്ട്" എന്നാണ്. അതായത് തേടല്‍ എന്നത് ഇന്നലെ ചോതിക്കല്‍ ആയി മാറി.

എന്നാല്‍ അതെ റൂമിലുള്ള അബൂ  സഫവാന്‍റെ 
കണ്ടുപിടുത്തം അതിലേറെ രസമാണ്.കാസര്‍കോട് മുഖാമുഖത്തില്‍ ജിന്നിനോട് സഹായം ചോതിക്ക
ല്‍ ശിര്‍ക്കണോ എന്ന ചോതിച്ചപ്പോള്‍ സഹായം തേടല്‍ ശിര്‍ക്കാണെന്ന് മറുപടി പറഞ്ഞു.

അതായത് ഇന്നലത്ത് മുഖമുഖത്തോട് കൂടി ഇപ്പോള്‍ ചോതിക്കലില്‍ എത്തിയിരിക്കുന്നു.ഇങ്ങനെ ചോതിക്കള്‍ , തേടല്‍ എന്ന് പറഞ്ഞു ജനങ്ങളെ ആശയകുഴപ്പത്തിലകുക മാത്രമാണ് ആ റൂം ഇപ്പോള്‍ നിര്‍വഹിക്കുന്ന ധര്‍മ്മം. 

ശിര്‍ക്കരോപണത്തി'ല്‍ മാത്രമല്ല പലതിലും മടവൂരിസത്തിലെക്ക് പോയികൊണ്ടിരിക്കുന്നു എന്ന് ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചു.ഇന്നലെ അബു സാഫ് വാന്‍ പറഞ്ഞ ഒരു വാചകം അത് ഊട്ടി ഉറപ്പിക്കുന്നു.

നാലഞ്ച് വര്‍ഷം വര്‍ഷം മുമ്പ് ഹിഫ്സുല്‍ റഹ്മാനുമായി ഇന്റര്‍നെറ്റില്‍ നടന്ന ആശയവിനിമയത്തില്‍ "റുഖിയ ചെയ്താലെ തൌഹീദ് പൂര്‍ണമാകൂ" എന്ന് പറഞ്ഞതിനു "റുഖിയ ചെയ്യുന്നത് ഒഴിവാക്കുകയാണ് തൌഹീ
ദിന്‍റെ പരിപൂര്‍ണത എന്നാണ് തൌഹീദിന്‍റെ വിഷയത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ച മഹാന്മാരായ ഇമാമീങ്ങള്‍ പറഞ്ഞിട്ടുള്ളത്എന്ന് മറുപടി കൊടുത്തു എന്ന് ഈ അബൂ സഫ്വാന്‍ തന്നെ അവകാശപ്പെടുന്നു.
അസ്തഗ്ഫിറ്ല്ലാഹ്.

ആ പറയുന്നത് ഒന്ന് കേള്‍ക്കൂ നിങ്ങള്‍.
റുഖിയ ചെയ്യുന്നത് ഒഴിവാക്കിയാലെ തൌഹീദ് പൂര്‍ണമാകൂ എന്ന് വരെ ഇക്കൂട്ടര്‍ പറയാന്‍ ധൈര്യം കാണിക്കുന്നു .കണ്ണേറിന്റെ ചികിത്സയെ കുറിചുള്ള  ചോദ്യത്തിനു മിണ്ടാത്തത് ഹദീസ് നിഷേധാത്തിലേക്ക് തന്നെയാണ് ഇവരുടെ പോക്ക് എന്ന സംശയം വര്‍ധിപ്പിക്കുന്നു . അല്ലാഹു ഇവരുടെ ശറി ല്‍  നിന്നും കാത്തു രക്ഷിക്കട്ടെ.  
 

Wednesday, August 29, 2012

എടവണ്ണ ഗ്രൂപ്‌ സമ്മേളനം : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി..

എടവണ്ണ : മുജാഹിദ്‌ പ്രസ്ഥാനത്തെ പിളര്‍ക്കാന്‍2011 ജൂണ്‍ മാസത്തില്‍ നേതൃത്വമറിയാതെ അബ്ദുറഹ്മാന്‍ സലഫി സീഡീ ടവറില്‍ വിളിച്ചു ചേര്‍ത്ത ഗ്രൂപ്‌ യോഗം പ്രസ്ഥാനത്തെ ഈ നിലയില്‍ എത്തിച്ചു.. പ്രസ്തുത ഗ്രൂപ്‌ യോഗത്തെ രേഖാ മൂലം എതിര്‍ത്ത ബഹു. കരുവള്ളി മുഹമ്മദ്‌ മൌലവിയെ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ പോലും പ്രവേശനം കൊടുക്കാതെ പിളര്പ്പന്‍ സലഫി പടിക്കു പുറത്ത്‌ നിര്‍ത്തി. മലപ്പുറം ജില്ലയില്‍ ബഹു. എപി കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന കെ.എന്‍.എം നേതാവാണ് കരുവള്ളി എന്നതൊന്നും ഗ്രൂപ്‌ വര്‍ക്കിനിടെ സലഫി ചിന്തിക്കില്ല. പിളര്‍ക്കാനുള്ള അടക്കാനാകാത്ത ആഗ്രഹം സാധിപ്പിചെടുക്കാന്‍ അടുത്ത ദിവസം കെഎന്‍എമ്മിന്റെ ഉന്നത കലാലയമായ ജാമിയ നദ്വിയ്യയില്‍ ഗ്രൂപ്‌ സമ്മേളനം തന്നെ വിളിച്ചു ചേര്‍ത്തിരിക്കുകയാണ്.ഗള്‍ഫ്‌ കോ ഓര്‍ഡിനേഷന്റെ പേരില്‍ സീഡീ ടവറില്‍ ചേര്‍ന്ന യോഗത്തില്‍ സലഫി പറഞ്ഞത്‌ ജാമിയയില്‍ പല സമാജങ്ങളും ഇടയ്ക്കിടെ നടക്കാറുണ്ട്, അക്കൂട്ടത്തില്‍ ഒരു പരിപാടി മാത്രമാണ് മുപ്പതിന് നടക്കുന്നത് എന്നാണ്‌. എങ്കില്‍ എന്തിനാണ് കെ.എന്‍.എം സംസ്ഥാന കൌണ്‍സിലര്‍മാരെ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന സമാജതിലെക്ക് ക്ഷണിച്ചത്‌ എന്നാരെങ്കിലും ചോദിച്ചാല്‍ അത് നടപടി എടുക്കെണ്ടുന്ന ചോദ്യമായി പരിഗണിക്കും. സമാജത്തിന് എന്തിനാണ് ക്ലിപ്പിംഗ് എന്നും ചോദിക്കരുത്. സമാജത്തിന്റെ പരസ്യം വിചിന്തനത്തില്‍ കൊടുത്തത്‌ എന്തിന് എന്ന ചോദ്യം നേതൃത്വത്തെ ധിക്കരിക്കല്‍ ആണെന്ന് സലഫി വിശദീകരിക്കും.

യാ ഇബാടല്ല വിഷയത്തില്‍ അഫ്സല്‍ എന്ന എം.എസ്.എം പ്രവര്‍ത്തകനെ ആശയക്കുഴപ്പത്തില്‍ ആക്കുന്നതില്‍ നാം വിജയിച്ചില്ലേ എന്നടങ്ങുന്ന കോണ്‍ഫറന്‍സ് കാള്‍ ശുക്കൂര്‍ സ്വലാഹി അബദ്ധത്തില്‍ പുറത്ത്‌ വിട്ടപ്പോള്‍ ഹനീഫ്‌ കായക്കൊടി ശുക്കൂരിനെ വിളിച്ച് ചൂടായെന്ന കാര്യം ശുക്കൂര്‍ തന്നെ വ്യക്തമാക്കിയതാണ്.എന്നാല്‍ അത് അറിഞ്ഞു കൊണ്ട് തന്നെ വിട്ടതാണെന്ന് ന്യായീകരിക്കാന്‍ ഇബ്ലീസ്‌ നിര്‍ദ്ദേശിച്ചത്‌ സ്വീകരിച്ചു കൊണ്ട് ഖബര്‍ സിയാറത്ത് വിഷയത്തെ ഉദാഹരണമാക്കി ന്യായീകരിച്ച് ഒപ്പിക്കാന്‍ തീരുമാനമായി. ഹനീഫ്‌ കായക്കൊടി ഫോണ്‍ ക്ലിപ്പിംഗില്‍ കുടുങ്ങിയത്‌ ന്യായീകരിക്കുക വഴി വ്യക്തി താല്‍പര്യം സംരക്ഷിക്കാന്‍ ആണോ ജാമിയ ഉണ്ടാക്കിയത് എന്ന് ചോദിക്കുന്നവര്‍ക്ക് എതിരെ ഷോ-കോസ് നോട്ടീസ്‌ കൊടുക്കാന്‍ അബ്ദുറഹ്മാന്‍ സലഫി ഉടന്‍ സീഡീ ടവറിലേക്ക്‌ പോകുന്നതാണ്.

ജിന്ന്‍-പിശാച് വിശദീകരണങ്ങള്‍ അടിയന്തിരമായി നിര്‍ത്തി വെക്കണം എന്ന് നോമ്പിന് മുന്‍പ്‌ തന്നെ പി.എന്‍.അബ്ദുല്ലത്വീഫ് മദനിയെ പോലുള്ളവര്‍ ആവശ്യപ്പെട്ടപ്പോള്‍ കണ്ണൂര്‍ ലോബി നിശ്ചയിച്ച ജിന്ന്‍ പിശാച് ശില്‍പ ശാലയുടെ പരസ്യം മണ്ഡലം കമ്മട്ടിയുടെതായി വിചിന്തനത്തില്‍ പരസ്യപ്പെടുത്തുകയും ജില്ലാ കമ്മറ്റിയുടെതായി പബ്ലിസിറ്റി കൊടുത്ത് ജില്ലയുടെ പേരില്‍ തന്നെ നടത്തുകയും ചെയ്തു. പ്രസ്തുത പിളര്പ്പന്‍ ശില്‍പ്പ ശാലയില്‍ കേകെപിയുടെ ഫോണിലൂടെയുള്ള വെളിപ്പെടുത്തലില്‍ കുടുങ്ങിക്കിടക്കുന്ന പിളര്പ്പന്‍ സലഫിയെ രക്ഷപ്പെടുത്താന്‍ പയ്യന്നൂര്‍ ലോബി മഞ്ഞ പുസ്തക സഹായിയും കെജെയു നിലമ്പൂരില്‍ വെച്ച് 28-10-11 നു നമ്മുടെ ആദര്‍ശ ശത്രുവായി പരിചയപ്പെടുത്തിയ മടവൂരീ ചാരന്‍ സിദ്ദീഖ്‌ തലശ്ശേരിയെ എഴുന്നള്ളിച്ചു കൊണ്ട് വന്നു. കേകെപിയുടെ വെളിപ്പെടുത്തലില്‍ അബ്ദുറഹ്മാന്‍ സലഫിയെ കുറിച്ച് പറഞ്ഞ ഭാഗം ശരിയല്ലെന്ന് സിദ്ദീഖ്‌ മൈക്ക്‌ എടുത്തു പറഞ്ഞു. അപ്പോള്‍ താന്‍ മൊത്തം പനി പിടിച്ചു പറഞ്ഞതാണെന്ന് കേകെപി പറഞ്ഞതോ? ചതിയില്‍ വഞ്ചന പാടില്ലല്ലോ??

നോമ്പിന് ശേഷം സമ്മേളന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി പ്രസ്ഥാനം ഒന്നിച്ചു നീങ്ങുമെന്ന് കരുതുന്നവരെ നിരാശപ്പെടുത്താന്‍ പിളര്പ്പന്‍ രൂപരേഖ തയ്യാറാക്കി എടവണ്ണ പരിപാടി കുട്ടികളുടെത് അല്ലെന്നു പറഞ്ഞു ന്യായീകരിക്കാന്‍ തീരുമാനിച്ചു. ആറു വര്ഷം മുന്‍പ്‌ സകരിയയെ നമുക്ക്‌ പുറത്താക്കണം എന്ന് സലഫി പറഞ്ഞ ആഗ്രഹം 22 ആം തിയതി തന്നെ അടിയന്തിര മീറ്റിംഗ് വിളിച്ച് നടപ്പാക്കിയത്‌ ഞങ്ങള്‍ക്ക്‌ എടവണ്ണയില്‍ സകരിയാ സ്വലാഹിയുടെ ക്ളിപ്പിടനമെങ്കില്‍ 30 ആം തിയതിക്ക്‌ മുന്‍പ്‌ സ്വലാഹിയെ പുറത്താക്കി തരണം എന്ന് പോളിട്ടിക്സുകാരന്റെ വലം –ഇടം കൈകലായ ഹനീഫും അനസും പറഞ്ഞത്‌ കൊണ്ടാണോ?

എം ഐ മുഹമ്മദലി സുല്ലമിയുടെ “ഗള്‍ഫ്‌ സലഫിസ”വിഷയത്തിലുള്ള ബുക്കിലെ ആശയങ്ങള്‍ കടമെടുത്ത്‌ ആഹ്ലുസ്സുന്നയോടൊപ്പം നില്‍ക്കുന്ന പ്രസ്ഥാനത്തിലെ ശരിയായ നിലപാടുകാരെ അക്രമിക്കുവാനുള്ള പദ്ധതിക്ക്‌ പക്ഷെ , സ്വലാഹി എം ഐ ക്ക് എഴുതിയ മറുപടി വിപണിയില്‍ ഉണ്ടല്ലോ...... വല്ലാത്തൊരു പൊല്ലാപ്പ്‌....!

യാ ഇബാദല്ലാഹ് എന്ന വിളിയില്‍ ദുആ ഇല്ല, അതില്‍ ശിര്‍ക്കിലെക്കുള്ള വിളിയുമില്ല എന്ന പിളര്പ്പന്‍ സലഫിയുടെ ക്ലിപ്പ്‌ പുറത്ത്‌ കൊണ്ട് വന്നവര്‍ക്ക് എതിരെ 308 ആം വകുപ്പനുസരിച്ച് അബ്ദുറഹ്മാന്‍ സലഫി കേസേടുക്കുന്നതാണ്. കാരണം ഈ പ്രസംഗം പുറത്ത്‌ വന്നതോടെ സകരിയാ സ്വലാഹിക്ക്‌ മുന്‍പ്‌, ആദ്യം നടപടി എടുക്കേണ്ടത്‌ പിളര്പ്പന്‍ സലഫിക്ക് എതിരെ അല്ലെ എന്ന ചോദ്യത്തിന് തന്റെ ഗ്രൂപ്‌ പ്രവര്തനങ്ങല്‍ക്കിടെ മറുപടി പറയാന്‍ പിളര്പ്പന്‍ പ്രയാസപ്പെടുന്നുണ്ട്. തിരക്കുള്ള ഒരാളെ പ്രയാസപ്പെടുതുന്നത് സംഘടനാ വിരുദ്ധ പ്രവര്‍ത്തനം അല്ലെ?? പ്രസ്തുത പ്രസംഗം കാണാന്‍ യൂട്ടൂബില്‍ “യാ ഇബാടല്ലാ”Abdurahman Salafiyude Marupadi എന്നടിച്ചാല്‍ മതി. എന്ന മെസേജ് അയക്കുന്നവര്‍ക്ക് എതിരെ ഉടന്‍ സസ്പെന്‍ഷന്‍ ഉണ്ടാകുന്നതാണ്.

എടവണ്ണ “സമാജ”ത്തെ ഉമ്മാക്കി കാട്ടി എതിര്‍ക്കാന്‍ വരുന്നവരോട് സലഫിക്കൊന്നേ പറയാനുള്ളൂ... ഇതേ എടവണ്ണയില്‍ നടന്ന സംയുക്ത കൌണ്‍സിലിന്റെ സീഡി പ്രൈവറ്റായി റിക്കാര്‍ഡ്‌ ചെയ്യിപ്പിച്ച് മടവൂരികള്‍ക്ക് കൊടുത്തത്‌ അബ്ദുറഹ്മാന്‍ സലഫി ആണെന്ന് സ്വന്തം ജ്വേഷ്ടനും കെഎന്‍എം സംസ്ഥാന കൌന്സിലരും ആയ എം അബ്ദുള്ള സുല്ലമി രേഖാ മൂലം പരാതി കൊടുത്തിട്ട് അത് പള്ളിക്കാട്ടിലെക്ക് സലാം പറഞ്ഞത് പോലെ ആയില്ലേ... സലഫിയോടാ കളി?????

പി എന്നിന്റെ നേതൃത്വത്തില്‍ ഉള്ള ജിന്ന്‍-സിഹ്ര്‍ സമ്പന്ധിച്ച 21-06-2011ലെ പുളിക്കല്‍ തീരുമാനത്തില്‍ (a) ജിന്ന്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കും, (b) ജിന്ന്‍ രോഗം ഉണ്ടാക്കും (c) പിശാച്ചുണ്ടാക്കുന്ന ഉപദ്രവങ്ങളില്‍ പ്രധാനം വസ്വാസാണ് , എന്നാല്‍ ശാരീരിക ഉപദ്രവങ്ങളും പിശാച് ഉണ്ടാകും (d) റുഖിയ ശരഇയ്യ എന്ന കെ.എം മൌലവി പഠിപ്പിച്ച ചികില്‍സ ഉണ്ട് തുടങ്ങിയ തീരുമാനങ്ങള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സലഫി സകരിയയോടൊപ്പം ഒപ്പിട്ടതോടെ അദ്ദേഹം (പിളര്പ്പന്‍ സലഫി) ട്രാപ്പില്‍ വീണിരിക്കുന്നു എന്ന കേകെപിയുടെ വെളിപ്പെടുത്തലില്‍ മനം നൊന്തു സലഫിയും കൂട്ടരും തിരഞ്ഞെടുപ്പ്‌ കാലത്ത്‌ ധൃതി പിടിച്ചു തയ്യാറാക്കിയ ബുക്കില്‍ പ്രമാണ വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ക്കും ചൂണ്ടിക്കാണിക്കാം എന്ന് കെജെയു സെക്രട്ടറി പറഞ്ഞപ്പോള്‍ മുപ്പതില്‍ പരം പണ്ഡിതന്മാര്‍ അവ എഴുതി ഒപ്പിട്ടു ഷാഫി സ്വലാഹി മുഖേന എം എം മദനിക്ക്‌ എത്തിച്ചു.

പരാതിയില്‍ സലഫിയുടെ പേര് കണ്ടപ്പോള്‍ പിളര്പ്പന്റെ മട്ട്മാറി. ഷാഫിയെ വിളിക്കാന്‍ എം എമ്മിനോട് സലഫി കല്പിച്ചു. എം എം മദനി അത് അനുസരിച്ചു, ശാഫിയോടുള്ള സംസാരത്തില്‍ തന്‍റെ നോമ്പിനെ തോല്‍പ്പിച്ച് എടാ,പോടാ,പല്ലടിച്ചു പൊട്ടിക്കും, തുടങ്ങിയ പിളര്പ്പന്റെ സംസ്കാരം പുറത്തു വന്നപ്പോള്‍ എം എം മദനിയും പാലതും നോമ്പുകാരുടെ മര്യാദ പാലിച്ചു. സലീം ചാലിയം സംഭവിച്ചത് പുറത്ത്‌ പറഞ്ഞാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്ത്‌ ഷാഫിയെ ഓര്‍മ്മിപ്പിച്ചു.അപ്പോള്‍ കണ്ണൂരില്‍ നിന്നും ഫേസ്ബുക്കില്‍ പിളര്പ്പന്‍ മുരീദിന്റെ ചോദ്യം, ആ സിറ്റിംഗിന്‍റെ റെക്കോര്‍ഡ്‌ മുഴുവന്‍ പുറത്തു വിടാമോ?? ഇതാ മറുപടി, പുറത്ത്‌ വിടുന്നതില്‍ എനിക്ക് വിരോധമില്ലെന്ന്.. അബ്ദുറഹ്മാന്‍ സലഫി പറഞ്ഞാല്‍ റെഡി.. നമുക്ക്‌ പുറത്ത്‌ വിടാം.

എടവണ്ണ കൊണ്ട് ഇതാവസാനികുമെന്നു കരുതണ്ട.പിളര്പന്‍ തൃശൂര്‍, കണ്ണൂര്‍,എറണാകുളം ജില്ലകളില്‍ ഒക്കെ പിശാച് സമ്മേളനം പ്ലാന്‍ ചെയ്തിട്ടുണ്ട്...എന്ത് സമ്മേളനം?

മലയാളം ക്ലാസ്‌ റൂമിനെതിരെ ശിര്‍ക്കാരോപിച്ച അബ്ദുറഹ്മാന്‍ സലഫീ, താങ്കളുടെ അനുയായി കായക്കൊടിക്കാരന്റെ ഭാഷയിലെ നെറ്റ് ഉലമാക്കള്‍ എഴുതുന്ന ഈ കത്തിനു അപ്പുറത്തുള്ള ഈ മെയില്‍ ഹോജാക്കള്‍ മറുപടി എഴുതുമോ?

-നെറ്റുലമാക്കള്‍ From Facebook by Moosa Khan

Sunday, August 26, 2012

സകരിയ്യ സ്വലാഹിയുടെ പുറത്താക്കല്‍ : പരിഹാസ്യരാകുന്ന അബ്ദുറഹ്മാന്‍ കോക്കസ്

ചിലയാളുകള്‍ റുഖ് യ : ശറഇയ്യയുമായി ബന്ടപെട്ട് സംഘടനയിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച സ്വന്തം വാദങ്ങള്‍ ഓരോന്നോരോന്നായി പ്രമാണങ്ങള്‍ക് മുന്നില്‍ തകര്‍ന്നു വീണപ്പോള്‍ എടുത്തിട്ട അവസാന അടവായിരുന്നു ശിര്‍ക്കരോപണം എന്ന വസ്തുത ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.ഇത്തരത്തില്‍ ആരോപണ വിധേയനായ സകരിയ്യ സ്വലാഹിയെ മാസങ്ങളോളം വിലക്കേര്‍പ്പെടുത്തുകയും പലതവണ വിശദീകരണം തേടുകയും വിഷയത്തിന്‍റെ സ്ഥിതി പഠിക്കാന്‍ അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തു.അങ്ങനെ അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ചിലകാര്യങ്ങള്‍ എഴുതി കൊണ്ട് വരികയും അതില്‍ ഒപ്പിട്ടു നല്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

"കെ.കെ,സകരിയ്യ സ്വലാഹി പഴയ വാദത്തില്‍ നിന്ന് ഖേദിച്ചു മടങ്ങുകയും ആയത് പൊതുജനത്തെ ബോധ്യപ്പെടുത്തുന്നതിനായി" പോലെയുള്ള വാചകങ്ങള്‍ ഉള്‍പ്പെടുന്നത് സത്യത്തിനു നിരക്കാത്തത് കൊണ്ടും അത്തരം പരാമര്‍ശങ്ങള്‍ സ്വലാഹിക്ക് മുമ്പ് ശിര്‍ക്കന്‍ വാദങ്ങള്‍ ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നതരത്തില്‍ ആയതുകൊണ്ടും ആ വാചകം ഒഴിവാക്കി തരണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു.എന്നാല്‍ അത് അവര്‍ക്ക് സ്വീകാര്യമായില്ല എന്ന് മാത്രമല്ല അവര്‍ സ്വലാഹിയെ പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തു.എന്നാല്‍ അക്കാര്യം ജനങ്ങളുടെ മുന്നില്‍ വിശദീകരിക്കാനുള്ള ബുദ്ധിമുട്ട് കാരണം അവര്‍ ഇന്നും സര്കുലര്‍ അയച്ചിട്ടില്ല .
 

സകരിയ്യ സ്വലാഹിയുടെ വിശദീകരണം (click) പുറത്തുവന്നതോട് കൂടി നേത്രുത്വം മുജാഹിദ് കേരള മനസാക്ഷിക്ക് മുമ്പില്‍   പരിഹാസ്യരായി മാറി.  ആ വിശദീകരത്തിലൂടെ അദ്ധേഹത്തിന്റെ നിരപരാധിത്വവും നേതൃത്വത്തിന്റെ പിടിപ്പുകേടും കഴിവുകേടും ഒരു വിഭാഗത്തോടുള്ള തെറ്റായ വിദേയത്വവും അത്രയും വ്യക്തമായി തെളിയുന്നുണ്ട്.അതിലൂടെ കേരള ജംയിയത്തുല്‍ ഉലമ ഇറക്കി എന്ന് ചിലര്‍ പറഞ്ഞു നടക്കുന്ന
 പുസ്തകത്തെ കുറിച്ചും അവര്‍ 
എടുത്തു  എന്ന് പറഞ്ഞു നടക്കുന്ന ചില തീരുമാനങ്ങളെ കുറിച്ചും ഇസ്ലാഹീ കേരളത്തിനു മുമ്പില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു കഴിഞ്ഞു.ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെ
ത്തി
ജനങ്ങള്‍ക്ക് മുന്നില്‍ 
വിശദീകരിച്ചു കൊടുക്കുകയും ചെയ്യേണ്ട ബാദ്യത ഇന്നത്തെ നേതൃ
ത്വം എന്ന് പറയുന്നവര്‍ക്കുണ്ട്.     


അന്വേഷണ സമിതി ശുപാര്‍ശചെയ്തതും കെ.എന്‍.എം അംഗീകരിച്ചതുമായ തീരുമാനങ്ങള്‍
"കെ.കെ,സകരിയ്യ സ്വലാഹി പഴയ വാദത്തില്‍ നിന്ന് ഖേദിച്ചു മടങ്ങുകയും ആയത് പൊതുജനത്തെ ബോധ്യപ്പെടുത്തുന്നതിനായി ജിന്നിനോട് സഹായം ചോതിക്കുന്നത് ശിര്‍ക്കാണെന്ന് വ്യക്തമാക്കുന്ന ലേഖനം എഴുതി കെ.എന്‍.എമ്മിന് സമര്‍പ്പിക്കുകയും കെ.ജെ.യുവിന്‍റെ  അംഗീകാരത്തോടെ അത് വിചിന്തനത്തില്‍ പ്രസിദ്ധീകരിക്കുകയും പ്രസങ്ങിക്കുകയും ചെയ്യേണ്ടതാണ്" 

 ഇവിടെ എല്ലാവര്‍ക്കും അറിയുന്ന ഒരു വസ്തുതയാണ് ജിന്നിനോട് സഹായം ചോതിക്കുന്നത് ശിര്‍ക്കാണെന്ന കാര്യത്തില്‍ സ്വലഹിക്കെന്നല്ല ഒരു മുജഹിദിനും   സംശയമില്ല.ഇക്കാര്യം പലതവണ സ്വലാഹി തന്നെ വ്യക്തമാക്കിയതാണ്.അതില്‍ ഒടുവിലത്തെതെന്നു പറയാവുന്നതാണ് "ബദ്രീങ്ങളെ കാക്കണേ, മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നിങ്ങനെ മരിച്ചുപോയ മഹാന്മാരോട് പ്രാര്‍ത്ഥിക്കുന്നതും സഹായം തേടുന്നതും ശിര്‍ക്കായ പോലെതന്നെ ജിന്നിനോടും മലക്കിനോടും സഹായം തേടുന്നതും പ്രാര്‍ത്ഥിക്കുന്നതും ശിര്‍ക്ക് തന്നെയാണ്."(ഫെബ് 2012 ,അല്‍ ഇസ്ലാഹ്)

ഇത്രയും വ്യക്തമായി എഴുതിയിട്ട് പോലും ഇന്നും നാസര്‍ സുല്ലമി (റിയാദ്) പോലെ നുനയന്മാര്‍ ഇന്നും നുണ തുടരുകയാണ്."ജിന്നിനോട് പ്രാര്‍ത്തിക്കല്‍ ശിര്‍ക്കാണെന്ന് ഇവര്‍ സമ്മദിക്കും.
ജിന്നിനോട് സഹായം
ചോതിക്കുന്നതും ശിര്‍കാണെന്ന് പറയും.എന്നാല്‍ സഹായം തേടുന്നതിന്‍റെ വിധിയെന്താണെന്ന് സ്വലാഹി ഒരിക്കലും പറയില്ല.അതിന്റെ നിലപാട് വ്യക്തമാക്കണം" എന്ന നുണ ഈ നുണയന്‍ സുല്ലമിയുടെ നാവിലൂടെ ഒരു മുപ്പതിലധികം തവണ  ഞാന്‍ തന്നെ അവരുടെ ഓഫീസ് റൂമില്‍ നിന്നും ഒരു ദിവസം കേട്ടതാണ്.ഈ നുണ ദിവസവും നൂറു തവണ പറഞ്ഞില്ലെങ്കില്‍ അന്ന് ഉറക്കം വരില്ലാ എന്ന തരത്തിലാണ്  ഈ മൂപ്പിലാന്‍റെ സംസാരം.

ഇതിനെ കുറിച്ചു സ്വലാഹി തന്നെ വിശദീകരിക്കട്ടെ.

 
"ഇതിനെ കുറിച്ച എനിക്ക് പറയാനുള്ളത് , ജിന്നിനോടോ മലക്കിനോടോ സഹായം തേടുന്നത് ശിര്‍ക്കാണ്‌ എന്ന് തന്നെയാണ് എന്റെ നിലപാട്.'
ബദ്രീങ്ങളെ കാക്കണേ, മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നിങ്ങനെ മരിച്ചുപോയ മഹാന്മാരോട് പ്രാര്‍ത്ഥിക്കുന്നതും സഹായം തേടുന്നതും ശിര്‍ക്കായ പോലെതന്നെ ജിന്നിനോടും മലക്കിനോടും സഹായം തേടുന്നതും പ്രാര്‍ത്ഥിക്കുന്നതും ശിര്‍ക്ക് തന്നെയാണ്.'എന്ന് 2012 ഫെബ്രവരിയിലെ അല്‍ ഇസ്ലാഹ് പ്രസിദ്ധീകരിച്ച എന്റെ അഭിമുഖത്തിലും ഞാന്‍ ആവര്‍ത്തിച്ച് വ്യകതമാകിയിട്ടുള്ളതാണ്.  

ജിന്നിനോട് സഹായം ചോതിക്കുന്നത് ശിര്‍ക്കാണെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങള്‍ മുമ്പ് അല്‍ ഇസ്ലാഹ് മാസികയില്‍ എഴുതിയിട്ടുണ്ട്.ഈ കാര്യം പലവേദികളിലും പ്രസങ്ങിചിട്ടുണ്ട്.ഇനിയും ജിന്നിനോട് സഹായം തേടുന്നത് ശിര്‍ക്കാണെന്ന് വ്യക്തമാക്കുന്ന ലേഖനം എഴുതി കെ.എന്‍.എമ്മിന് സമര്‍പ്പിക്കാനും ആയത് പ്രസങ്ങിക്കാനും ഞാന്‍ തയ്യാറാണ്.

ജിന്നിനോടും മലക്കിനോടും
തേടുന്നത് ശിര്‍ക്കല്ല എന്ന വാദം
എനിക്കില്ലാത്തത് കൊണ്ടും മടവൂരികള്‍ ഈ വ്യാജ ആരോപണം  ഉന്നയിച്ചപ്പോള്‍ അവര്‍ക്ക് നാം ഒരുമിച്ച് മറുപടി കൊടുത്ത വിഷയമായതിനാലും 'കെ.കെ,സകരിയ്യ സ്വലാഹി പഴയ വാദത്തില്‍ നിന്ന് ഖേദിച്ചു മടങ്ങുകയും ആയത് പൊതുജനത്തെ ബോധ്യപ്പെടുത്തുന്നതിനായി' എന്ന ഒന്നാം തീരുമാനത്തിലെ വാചകം ഒഴിവാക്കണമെന്ന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു."


ഇത്രയും വ്യക്തമായി വിശദീകരിച്ചതാണ് വസ്തുക.
മറ്റു തീരുമാനങ്ങളെ കുറിച്ച് വിശ്ശദമായി തന്നെ പിന്നീട് പറയാം.എങ്കിലും ചുരുക്കി സൂചന നല്‍കാം.


"2013 ജനു 13 വരെ എന്‍റെ പ്രസംഗങ്ങളും ഖുതുബകളും മറ്റും നിരീക്ഷണത്തിലായിരിക്കും' എന്ന നിങ്ങളുടെ രണ്ടാം തീരുമാനത്തെ ഞാന്‍ അംഗീകരിക്കുന്നു."


"നിങ്ങളുടെ മൂന്നാമത്തെ തീരുമാനം 'ഈ കാലയളവില്‍ ഏറ്റെടുക്കുന്ന പ്രസങ്ങങ്ങളുടെയും മറ്റു പരിപാടികളുടെയും വിവരം കെ.എന്‍.എം ഓഫീസിലെ എ.ഒ.യെയോ കെ.എന്‍.എം നിശ്ചയിക്കുന്ന വ്യക്തിയെയോ രേഖാമൂലം മുന്‍കൂട്ടി അറിയിക്കേണ്ടതാണ്'
ഈ  തീരുമാനത്തെ ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു"


"മുജാഹിദ് പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃത്വത്തെ ധിക്കരിക്കുന്നയാളാണ് ഞാന്‍ എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി എഴുതി ചേര്‍ത്ത ഒരു നിബന്ടനയാണ്‌ നാലാം തീരുമാനം എന്ന് ഞാന്‍ മനസിലാക്കുന്നു.

ഈ വാചകം പൂര്‍ണമായി ഒഴിവാക്കുകയോ അല്ലെങ്കില്‍ 'ഭരണ സമിതിയുടെ തീരുമാനങ്ങള്‍ ലംഖിക്കുകയില്ലെന്ന്‍ സകരിയ്യ സ്വലാഹി രേഖാമൂലം ഉറപ്പു നല്‍കുന്നു'  എന്ന രൂപത്തില്‍ഈ വാചകത്തെ മാറ്റിയെഴുതുകയോ വേണമെന്ന്‍ ഞാന്‍ നേതൃത്വത്തോട് വളരെ വിനയത്തോടെ അപേക്ഷിക്കുന്നു"


ഇതാണ് അന്വേഷണ കമ്മീഷന്‍ ശുപാര്‍ശകള്‍....അതിനു സ്വലാഹി നല്‍കിയ  വിശദീകരണങ്ങള്‍ അദ്ധേഹത്തിന്റെ നിരപരാധിത്വവും നേതൃത്വത്തിന്റെ പിടിപ്പുകേടും കഴിവുകേടും ഒരു വിഭാഗത്തോടുള്ള തെറ്റായ വിദേയത്വവും അത്രയും വ്യക്തമായി തെളിയുന്നുണ്ട്.ക്കാര്യങ്ങള്‍ മുജാഹിദ് കേരള മനസാക്ഷിക്ക് മുമ്പില്‍ നിലനില്‍ക്കുന്നിടത്തോളം നേതൃത്വം പരിഹാസ്യരായി നിലനില്‍ക്കും.എന്തിനു സകരിയ സ്വലഹിയെ പുറത്താക്കി എന്ന ചോദ്യം നേതൃത്വത്തിന് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്നു .അത്രമാത്രം കൃത്യവും വ്യക്തവുമാണിവിടെ കാര്യങ്ങള്‍.ഈ ലേഖനത്തിലെ മറ്റു വിഷയങ്ങള്‍ അധികം താമസിയാതെ തന്നെ സംസാരിക്കാം.

സകരിയ്യ സ്വലാഹിയെ പുറത്താക്കുക വഴി സംഘടന പിളരുമെന്നും ആ തക്കം നോക്കി സംഘടനയില്‍ കയറിക്കൂടി മുജാഹിദ് പ്രസ്ഥാനത്തെ ശാശ്വതമായി നശിപ്പിക്കാം എന്നാ ധാരണയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അകത്തും പുറത്തുമുള്ള മടവൂരിപിശാച്ചുക്കളുടെ മുന്നില്‍ തല്‍ക്കാലത്തെക്കെങ്കിലും വഴിയടഞ്ഞിരിക്കുകയാണ്.എന്നിരുന്നാ
ലും അവര്‍ പുതുവഴികള്‍ തേടും എന്ന കാര്യം ഉറപ്പാണ്‌.
 


  

    

കെ.എന്‍.എമ്മില്‍ ഗുണ്ടായിസം കളിക്കുന്ന ചില സലഫികള്‍

കെ.ജെ.യു ഇറക്കിയ 'ജിന്ന്, പിശാച് , റുഖ് യ : ശറഇയ്യ പ്രമാണങ്ങളുടെ വെളിച്ചത്തില്‍' എന്ന പുസ്സ്തകം വിശധമായ ചര്‍ച്ചയിലൂടെ പുറത്തിറക്കിയതനെന്നും അതില്‍ സലഫിആദര്‍ശത്തിന് വിരുധമായ യാതൊന്നും ഇല്ലെന്നും അങ്ങനെ സംഘടനയില്‍ ആര്‍കും അഭിപ്രായമില്ലെന്നും
നുണപറഞ്ഞു നടക്കുന്ന അഹമ്മദ് അനസിനേയും ഹനീഫ് കായക്കൊടിയെയും താങ്ങി നടക്കുന്നവരുടെ ശ്രദ്ധക്ക്.....

ആ പുസ്തകം അബ്ദുറഹ്മാന്‍ സലഫി പോലെയുള്ള ഒറ്റപ്പെട്ട വ്യക്തികളുടെ ആശയമാണെന്നും

അതില്‍ സലഫിആദര്‍ശത്തിനെതിരായ ധാരാളം വസ്തുതകള്‍ ഉണ്ടെന്നു ആമയൂര്‍ അബ്ദുല്‍ ഹഖ് , സുഹൈര്‍ ചുങ്കത്തറ ,അബൂബക്കര്‍ സലഫി പോലെയുള്ള മുപ്പതിലധികം പണ്ഡിതന്മാര്‍ (ഇരുനൂറിലധികം പേരെ കാണിക്കാനാവും എന്ന് ഷാഫി സ്വലാഹി പറയുന്നു) ഒപ്പ് വച്ച കത്തുമായി സിഡി ടവറില്‍ ചെന്ന ഷാഫി സ്വലാഹി ചങ്ങലീരി തനിക്കുണ്ടായ അനുഭവം ഇന്ന് 'മലയാളം ഇസ്ലാമിക് ക്ലാസ് റൂമി'ല്‍ തുറന്നടിച്ചു....


അബ്ദുറഹ്മാന്‍ സലഫിയും സലിം ചാലിയവും തട്ടികയറകയും രണ്ടു മൂന്നു തവണ അടിക്കാന്‍ വരികയും ചെയ്തു....

ആ കത്തില്‍ നിന്ന് അബ്ദുറഹ്മാന്‍ സലഫിയുടെ പേര് ഒഴിവാക്കണം എന്ന് കായികമായി ഭീഷണി പെടുത്തി....
റൂമില്‍ പൂട്ടിയിട്ടു ഈ കാര്യം പുറത്തിറങ്ങി പറയരുതെന്ന് സലിം ചാലിയം ഭീഷണിപ്പെടുത്തുകയും എം.എം.മദനി വന്നപ്പോഴാണ് മുറി തുറന്നു തന്നതെന്നും ഷാഫി സ്വലാഹി വെളിപ്പെടുത്തുന്നു....

ഞാന്‍ മുമ്പ് തന്നെ സൂചിപ്പിച്ചിരുന്നു ഇന്ന് ഇവിടെ നടക്കുന്നത് ഗുജറാത്തിലെ മോഡിസമാണ്....

എല്ലാ നെറികേടുകളും ചെയ്തു കൂട്ടി എതിര്‍ക്കുന്നവരെ അധികാരത്തിന്റെ മറവില്‍ അടിച്ചമര്‍ത്തിയ മോഡി....
എന്നിട്ടും എന്നെ ആര്‍ക്കും തൊടാന്‍ പറ്റിയില്ലല്ലോ എന്നാ അഹങ്കാരത്തോടെ നില്‍ക്കുന്ന മോഡി....


അധികാരം ഉപയോഗിച്ച് സംഘടനതലത്തിലും സലിം ചാലിയം പോലെയുള്ള ഗുണ്ടകളെ ഉപയോഗിച്ച് കായികമായും ഇക്കൂട്ടര്‍ നേരിടുന്നു....

ഏതാനും ചില തെമ്മാടികളുടെ(ഞാന്‍ അങ്ങനെ തന്നെ ഉപയോഗിക്കുന്നു) കൈകാളാല്‍ നാശത്തിലേക്ക് ചെന്നടുകുന്ന സി.ഡി.ടവര്‍...

എന്താ ഇപ്പോഴത്തെ ഇപ്പോഴത്തെ സി.ഡി.ടവര്‍ പ്രവര്‍ത്തനങ്ങള്‍...??

>>ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ മടവൂരി പള്ളിയില്‍ ഖുതുബ നിര്‍വഹിച്ച കെ.പി.പിക്ക് കെ.എന്‍.എം മെമ്പര്‍ഷിപ്പ്...


>>മുജാഹിദ് പ്രസ്ത്നത്തിനെ നശിപ്പിക്കാന്‍ ഇറങ്ങിതിരിച്ച ഗൂഡ സംഘത്തിന്‍റെ പ്രവര്‍ത്തനത്തിന്റെ ഭാഗമെന്നു കെ.ജെ. യു പറഞ്ഞ 'മഞ്ഞ പുസ്തകത്തിന്റെ' സഹായികളായ തലശ്ശേരി സിധീഖിനും ഹാരിസ് ചെരൂരിനും കെ.എന്‍.എം മെമ്പര്‍ഷിപ്പ്...


>>ബുഖാരിയല്ല , ബുഖാരിയുടെ വാപ്പ പറഞ്ഞാലും ഞാന്‍ അംഗീകരിക്കില്ല എന്ന് പറഞ്ഞു നടക്കുകയും അതേപോലെ മുജാഹിദ് പ്രസ്ഥാനത്തെ താറടിച്ചും പരിഹസിച്ചും 'മാധ്യമ'ത്തില്‍ എഴുതിയ ഇരിവേട്ടിയുടെ ബുക്കിനു ഇപ്പഴും 'വിചിന്തന'ത്തില്‍ പരസ്യം....


>>പിന്നെ സ്വഹീഹുല്‍ ബുഖാരി തോട്ടിലെരിയനമെന്നു പറഞ്ഞ ഇ.കെ.ഇബ്രാഹീം കുട്ടിക്കും സുന്നത്തുകളെ പരിഹസിച്ചു നടക്കുന്ന കെ.സി.നിയ മത്തുള്ളക്കും സി.ഡി.ടവറില്‍ നിന്ന്‍ ഒരു വിശദീകരണമാവശ്യപ്പെടലുമില്ല
....

ഇതല്ലേ ഇപ്പോഴത്തെ സി.ഡി.ടവര്‍(???)

നല്ല ജോറാകുന്നുന്നുണ്ട്....
അങ്ങനെ ഉള്ള 'സി.ഡി.ടവരുകാരന്‍' സ്വലാഹിയെ പുറത്താക്കിയതില്‍ ഒരു അത്ഭുതവുമില്ല....
 

സകരിയ്യ സ്വലാഹി എ.പി.ക്കും ടി.പി.ക്കും എം.എം.മദനിക്കും അവസാനം (ആഗ:21 )നല്കിയ വിശദീകരണത്തില്‍ പറഞ്ഞ ഓരോ വാക്കുകകളും അദ്ധേഹത്തിന്റെ നിരപരാധിത്വവും നേതൃത്വത്തിന്റെ പിടിപ്പുകേടും കഴിവുകേടും ഒരു വിഭാഗത്തോടുള്ള തെറ്റായ വിദേയത്വവും തെളിയിക്കുന്നുണ്ട്....
ആ ലേഖനം
മുജാഹിദ് കേരള മനസാക്ഷിക്ക് മുമ്പില്‍ നിലനില്‍ക്കുന്നിടത്തോളം നേത്രുത്വം എന്നും പരിഹാസ്യരായി നിലനില്‍ക്കും....

 
ഏറണാംകുളം സമ്മേളന സോവനീറില്‍ നിന്ന് ഒരു വാചകം ഇവിടെ ചേര്‍കം...
"അലവി മൌലവിയുടെയും സൈതുമൌലവിയുടെയും പിന്‍തലമുറ തങ്ങളുടെ ദൌത്യം മറന്നാലും അവരില്‍ നിന്ന് ഇസ്ലാഹീ ആശയം ഉള്‍ക്കൊണ്ട ഒരു പുതു തലമുറ ഇവിടെ ഉണ്ടാകും"....

സലഫി എന്ന് പറഞ്ഞു നടക്കുന്നവര്‍ താങ്കളുടെ ദൌത്യം മറന്നു എന്ത് തെമ്മാടിത്തം ചെയ്തു നടന്നാലും ഇസ്ലാഹീ ആശയം എന്നെന്നും നിലനില്‍ക്കുന്നതായിരിക്കും...
നാം ചെയ്യേണ്ട ദൌത്യം നാം ചെയ്തില്ലെങ്കിലും അത് ചെയ്യാന്‍ പുതിയ തലമുറ ഇവിടെ കടന്നു വരും.....

ആ മുപ്പത്തെട്ടു പേരില്‍ പത്ത് ഇരുപത്തിമൂന്ന് പേരുകള്‍ കേട്ടോളൂ.....

അബ്ദുല്‍ ഹഖ് സുല്ലമി ആമയൂര്‍
സുഹൈര്‍ ചുങ്കത്തറ
അബൂബക്കര്‍ സലഫി

മുബാറക് ബിന്‍ ഉമര്‍
എം അബ്ദുല്ല സുല്ലമി
അബ്ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി
അബ്ദു റഹൂഫ് നദവി
വിഎന്‍ അബ്ദുല്‍ ഹമീദ് സുല്ലമി പാണ്ടിക്കാട്
ഷമീര്‍ മദീനി ശ്രീമൂലനഗരം
അബ്ദുറഹ്മാന്‍ അന്‍സാരി പറപ്പൂര്‍
നബീല്‍ രണ്ടത്താണി
ബാദുഷ ബഖവി
ഫദലുല്‍ ഹഖ് ഉമരി
അബ്ദുല്‍ ഖാദര്‍ കുണ്ടോട്ടി എന്ന ഖാദര്‍ബായി
ശിഹാബ് എടക്കര
ബശീര്‍ സലഫി പൂളപ്പൊയില്‍
ഷാഫി സ്വലാഹി ചങ്ങലീരി
ശരീഫ് കരുവാരക്കുണ്ട്
സാജിദ് തിരൂരങ്ങാടി
ഹാരിസ് കായക്കൊടി
നൌഫല്‍ സ്വലാഹി ഒതായി മദീന യൂണി
അബ്ദുല്‍ നാസര്‍മദനി ചാവക്കാട്
ശമീര്‍ ഫാറൂഖി കുറ്റിപ്പുറം


എന്നിട്ടാണ് വിശധമായ ചര്‍ച്ചയിലൂടെ പുറത്തിറക്കിയതനെന്നും അതില്‍ സലഫിആദര്‍ശത്തിന് വിരുധമായ കാര്യങ്ങള്‍ ഉണ്ടെന്നു സംഘടനയില്‍ ആര്‍കും അഭിപ്രായമില്ലെന്നും ചിലര്‍ പറഞ്ഞു നടക്കുന്നത് കഷ്ടം....!!!!