Sunday, August 26, 2012

സകരിയ്യ സ്വലാഹിയുടെ പുറത്താക്കല്‍ : പരിഹാസ്യരാകുന്ന അബ്ദുറഹ്മാന്‍ കോക്കസ്

ചിലയാളുകള്‍ റുഖ് യ : ശറഇയ്യയുമായി ബന്ടപെട്ട് സംഘടനയിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച സ്വന്തം വാദങ്ങള്‍ ഓരോന്നോരോന്നായി പ്രമാണങ്ങള്‍ക് മുന്നില്‍ തകര്‍ന്നു വീണപ്പോള്‍ എടുത്തിട്ട അവസാന അടവായിരുന്നു ശിര്‍ക്കരോപണം എന്ന വസ്തുത ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.ഇത്തരത്തില്‍ ആരോപണ വിധേയനായ സകരിയ്യ സ്വലാഹിയെ മാസങ്ങളോളം വിലക്കേര്‍പ്പെടുത്തുകയും പലതവണ വിശദീകരണം തേടുകയും വിഷയത്തിന്‍റെ സ്ഥിതി പഠിക്കാന്‍ അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തു.അങ്ങനെ അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ചിലകാര്യങ്ങള്‍ എഴുതി കൊണ്ട് വരികയും അതില്‍ ഒപ്പിട്ടു നല്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

"കെ.കെ,സകരിയ്യ സ്വലാഹി പഴയ വാദത്തില്‍ നിന്ന് ഖേദിച്ചു മടങ്ങുകയും ആയത് പൊതുജനത്തെ ബോധ്യപ്പെടുത്തുന്നതിനായി" പോലെയുള്ള വാചകങ്ങള്‍ ഉള്‍പ്പെടുന്നത് സത്യത്തിനു നിരക്കാത്തത് കൊണ്ടും അത്തരം പരാമര്‍ശങ്ങള്‍ സ്വലാഹിക്ക് മുമ്പ് ശിര്‍ക്കന്‍ വാദങ്ങള്‍ ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നതരത്തില്‍ ആയതുകൊണ്ടും ആ വാചകം ഒഴിവാക്കി തരണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു.എന്നാല്‍ അത് അവര്‍ക്ക് സ്വീകാര്യമായില്ല എന്ന് മാത്രമല്ല അവര്‍ സ്വലാഹിയെ പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തു.എന്നാല്‍ അക്കാര്യം ജനങ്ങളുടെ മുന്നില്‍ വിശദീകരിക്കാനുള്ള ബുദ്ധിമുട്ട് കാരണം അവര്‍ ഇന്നും സര്കുലര്‍ അയച്ചിട്ടില്ല .
 

സകരിയ്യ സ്വലാഹിയുടെ വിശദീകരണം (click) പുറത്തുവന്നതോട് കൂടി നേത്രുത്വം മുജാഹിദ് കേരള മനസാക്ഷിക്ക് മുമ്പില്‍   പരിഹാസ്യരായി മാറി.  ആ വിശദീകരത്തിലൂടെ അദ്ധേഹത്തിന്റെ നിരപരാധിത്വവും നേതൃത്വത്തിന്റെ പിടിപ്പുകേടും കഴിവുകേടും ഒരു വിഭാഗത്തോടുള്ള തെറ്റായ വിദേയത്വവും അത്രയും വ്യക്തമായി തെളിയുന്നുണ്ട്.അതിലൂടെ കേരള ജംയിയത്തുല്‍ ഉലമ ഇറക്കി എന്ന് ചിലര്‍ പറഞ്ഞു നടക്കുന്ന
 പുസ്തകത്തെ കുറിച്ചും അവര്‍ 
എടുത്തു  എന്ന് പറഞ്ഞു നടക്കുന്ന ചില തീരുമാനങ്ങളെ കുറിച്ചും ഇസ്ലാഹീ കേരളത്തിനു മുമ്പില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു കഴിഞ്ഞു.ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെ
ത്തി
ജനങ്ങള്‍ക്ക് മുന്നില്‍ 
വിശദീകരിച്ചു കൊടുക്കുകയും ചെയ്യേണ്ട ബാദ്യത ഇന്നത്തെ നേതൃ
ത്വം എന്ന് പറയുന്നവര്‍ക്കുണ്ട്.     


അന്വേഷണ സമിതി ശുപാര്‍ശചെയ്തതും കെ.എന്‍.എം അംഗീകരിച്ചതുമായ തീരുമാനങ്ങള്‍
"കെ.കെ,സകരിയ്യ സ്വലാഹി പഴയ വാദത്തില്‍ നിന്ന് ഖേദിച്ചു മടങ്ങുകയും ആയത് പൊതുജനത്തെ ബോധ്യപ്പെടുത്തുന്നതിനായി ജിന്നിനോട് സഹായം ചോതിക്കുന്നത് ശിര്‍ക്കാണെന്ന് വ്യക്തമാക്കുന്ന ലേഖനം എഴുതി കെ.എന്‍.എമ്മിന് സമര്‍പ്പിക്കുകയും കെ.ജെ.യുവിന്‍റെ  അംഗീകാരത്തോടെ അത് വിചിന്തനത്തില്‍ പ്രസിദ്ധീകരിക്കുകയും പ്രസങ്ങിക്കുകയും ചെയ്യേണ്ടതാണ്" 

 ഇവിടെ എല്ലാവര്‍ക്കും അറിയുന്ന ഒരു വസ്തുതയാണ് ജിന്നിനോട് സഹായം ചോതിക്കുന്നത് ശിര്‍ക്കാണെന്ന കാര്യത്തില്‍ സ്വലഹിക്കെന്നല്ല ഒരു മുജഹിദിനും   സംശയമില്ല.ഇക്കാര്യം പലതവണ സ്വലാഹി തന്നെ വ്യക്തമാക്കിയതാണ്.അതില്‍ ഒടുവിലത്തെതെന്നു പറയാവുന്നതാണ് "ബദ്രീങ്ങളെ കാക്കണേ, മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നിങ്ങനെ മരിച്ചുപോയ മഹാന്മാരോട് പ്രാര്‍ത്ഥിക്കുന്നതും സഹായം തേടുന്നതും ശിര്‍ക്കായ പോലെതന്നെ ജിന്നിനോടും മലക്കിനോടും സഹായം തേടുന്നതും പ്രാര്‍ത്ഥിക്കുന്നതും ശിര്‍ക്ക് തന്നെയാണ്."(ഫെബ് 2012 ,അല്‍ ഇസ്ലാഹ്)

ഇത്രയും വ്യക്തമായി എഴുതിയിട്ട് പോലും ഇന്നും നാസര്‍ സുല്ലമി (റിയാദ്) പോലെ നുനയന്മാര്‍ ഇന്നും നുണ തുടരുകയാണ്."ജിന്നിനോട് പ്രാര്‍ത്തിക്കല്‍ ശിര്‍ക്കാണെന്ന് ഇവര്‍ സമ്മദിക്കും.
ജിന്നിനോട് സഹായം
ചോതിക്കുന്നതും ശിര്‍കാണെന്ന് പറയും.എന്നാല്‍ സഹായം തേടുന്നതിന്‍റെ വിധിയെന്താണെന്ന് സ്വലാഹി ഒരിക്കലും പറയില്ല.അതിന്റെ നിലപാട് വ്യക്തമാക്കണം" എന്ന നുണ ഈ നുണയന്‍ സുല്ലമിയുടെ നാവിലൂടെ ഒരു മുപ്പതിലധികം തവണ  ഞാന്‍ തന്നെ അവരുടെ ഓഫീസ് റൂമില്‍ നിന്നും ഒരു ദിവസം കേട്ടതാണ്.ഈ നുണ ദിവസവും നൂറു തവണ പറഞ്ഞില്ലെങ്കില്‍ അന്ന് ഉറക്കം വരില്ലാ എന്ന തരത്തിലാണ്  ഈ മൂപ്പിലാന്‍റെ സംസാരം.

ഇതിനെ കുറിച്ചു സ്വലാഹി തന്നെ വിശദീകരിക്കട്ടെ.

 
"ഇതിനെ കുറിച്ച എനിക്ക് പറയാനുള്ളത് , ജിന്നിനോടോ മലക്കിനോടോ സഹായം തേടുന്നത് ശിര്‍ക്കാണ്‌ എന്ന് തന്നെയാണ് എന്റെ നിലപാട്.'
ബദ്രീങ്ങളെ കാക്കണേ, മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നിങ്ങനെ മരിച്ചുപോയ മഹാന്മാരോട് പ്രാര്‍ത്ഥിക്കുന്നതും സഹായം തേടുന്നതും ശിര്‍ക്കായ പോലെതന്നെ ജിന്നിനോടും മലക്കിനോടും സഹായം തേടുന്നതും പ്രാര്‍ത്ഥിക്കുന്നതും ശിര്‍ക്ക് തന്നെയാണ്.'എന്ന് 2012 ഫെബ്രവരിയിലെ അല്‍ ഇസ്ലാഹ് പ്രസിദ്ധീകരിച്ച എന്റെ അഭിമുഖത്തിലും ഞാന്‍ ആവര്‍ത്തിച്ച് വ്യകതമാകിയിട്ടുള്ളതാണ്.  

ജിന്നിനോട് സഹായം ചോതിക്കുന്നത് ശിര്‍ക്കാണെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങള്‍ മുമ്പ് അല്‍ ഇസ്ലാഹ് മാസികയില്‍ എഴുതിയിട്ടുണ്ട്.ഈ കാര്യം പലവേദികളിലും പ്രസങ്ങിചിട്ടുണ്ട്.ഇനിയും ജിന്നിനോട് സഹായം തേടുന്നത് ശിര്‍ക്കാണെന്ന് വ്യക്തമാക്കുന്ന ലേഖനം എഴുതി കെ.എന്‍.എമ്മിന് സമര്‍പ്പിക്കാനും ആയത് പ്രസങ്ങിക്കാനും ഞാന്‍ തയ്യാറാണ്.

ജിന്നിനോടും മലക്കിനോടും
തേടുന്നത് ശിര്‍ക്കല്ല എന്ന വാദം
എനിക്കില്ലാത്തത് കൊണ്ടും മടവൂരികള്‍ ഈ വ്യാജ ആരോപണം  ഉന്നയിച്ചപ്പോള്‍ അവര്‍ക്ക് നാം ഒരുമിച്ച് മറുപടി കൊടുത്ത വിഷയമായതിനാലും 'കെ.കെ,സകരിയ്യ സ്വലാഹി പഴയ വാദത്തില്‍ നിന്ന് ഖേദിച്ചു മടങ്ങുകയും ആയത് പൊതുജനത്തെ ബോധ്യപ്പെടുത്തുന്നതിനായി' എന്ന ഒന്നാം തീരുമാനത്തിലെ വാചകം ഒഴിവാക്കണമെന്ന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു."


ഇത്രയും വ്യക്തമായി വിശദീകരിച്ചതാണ് വസ്തുക.
മറ്റു തീരുമാനങ്ങളെ കുറിച്ച് വിശ്ശദമായി തന്നെ പിന്നീട് പറയാം.എങ്കിലും ചുരുക്കി സൂചന നല്‍കാം.


"2013 ജനു 13 വരെ എന്‍റെ പ്രസംഗങ്ങളും ഖുതുബകളും മറ്റും നിരീക്ഷണത്തിലായിരിക്കും' എന്ന നിങ്ങളുടെ രണ്ടാം തീരുമാനത്തെ ഞാന്‍ അംഗീകരിക്കുന്നു."


"നിങ്ങളുടെ മൂന്നാമത്തെ തീരുമാനം 'ഈ കാലയളവില്‍ ഏറ്റെടുക്കുന്ന പ്രസങ്ങങ്ങളുടെയും മറ്റു പരിപാടികളുടെയും വിവരം കെ.എന്‍.എം ഓഫീസിലെ എ.ഒ.യെയോ കെ.എന്‍.എം നിശ്ചയിക്കുന്ന വ്യക്തിയെയോ രേഖാമൂലം മുന്‍കൂട്ടി അറിയിക്കേണ്ടതാണ്'
ഈ  തീരുമാനത്തെ ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു"


"മുജാഹിദ് പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃത്വത്തെ ധിക്കരിക്കുന്നയാളാണ് ഞാന്‍ എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി എഴുതി ചേര്‍ത്ത ഒരു നിബന്ടനയാണ്‌ നാലാം തീരുമാനം എന്ന് ഞാന്‍ മനസിലാക്കുന്നു.

ഈ വാചകം പൂര്‍ണമായി ഒഴിവാക്കുകയോ അല്ലെങ്കില്‍ 'ഭരണ സമിതിയുടെ തീരുമാനങ്ങള്‍ ലംഖിക്കുകയില്ലെന്ന്‍ സകരിയ്യ സ്വലാഹി രേഖാമൂലം ഉറപ്പു നല്‍കുന്നു'  എന്ന രൂപത്തില്‍ഈ വാചകത്തെ മാറ്റിയെഴുതുകയോ വേണമെന്ന്‍ ഞാന്‍ നേതൃത്വത്തോട് വളരെ വിനയത്തോടെ അപേക്ഷിക്കുന്നു"


ഇതാണ് അന്വേഷണ കമ്മീഷന്‍ ശുപാര്‍ശകള്‍....അതിനു സ്വലാഹി നല്‍കിയ  വിശദീകരണങ്ങള്‍ അദ്ധേഹത്തിന്റെ നിരപരാധിത്വവും നേതൃത്വത്തിന്റെ പിടിപ്പുകേടും കഴിവുകേടും ഒരു വിഭാഗത്തോടുള്ള തെറ്റായ വിദേയത്വവും അത്രയും വ്യക്തമായി തെളിയുന്നുണ്ട്.ക്കാര്യങ്ങള്‍ മുജാഹിദ് കേരള മനസാക്ഷിക്ക് മുമ്പില്‍ നിലനില്‍ക്കുന്നിടത്തോളം നേതൃത്വം പരിഹാസ്യരായി നിലനില്‍ക്കും.എന്തിനു സകരിയ സ്വലഹിയെ പുറത്താക്കി എന്ന ചോദ്യം നേതൃത്വത്തിന് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്നു .അത്രമാത്രം കൃത്യവും വ്യക്തവുമാണിവിടെ കാര്യങ്ങള്‍.ഈ ലേഖനത്തിലെ മറ്റു വിഷയങ്ങള്‍ അധികം താമസിയാതെ തന്നെ സംസാരിക്കാം.

സകരിയ്യ സ്വലാഹിയെ പുറത്താക്കുക വഴി സംഘടന പിളരുമെന്നും ആ തക്കം നോക്കി സംഘടനയില്‍ കയറിക്കൂടി മുജാഹിദ് പ്രസ്ഥാനത്തെ ശാശ്വതമായി നശിപ്പിക്കാം എന്നാ ധാരണയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അകത്തും പുറത്തുമുള്ള മടവൂരിപിശാച്ചുക്കളുടെ മുന്നില്‍ തല്‍ക്കാലത്തെക്കെങ്കിലും വഴിയടഞ്ഞിരിക്കുകയാണ്.എന്നിരുന്നാ
ലും അവര്‍ പുതുവഴികള്‍ തേടും എന്ന കാര്യം ഉറപ്പാണ്‌.
 


  

    

No comments:

Post a Comment