Thursday, August 30, 2012

ജിന്നിനോട് തേടലും ചോതിക്കലും:Kerala Nava Madavoori ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂമിലെ പദകസര്‍ത്ത്

ആദര്‍ഷപരവും സംഘടനപരവുമായ എല്ലാ പ്രശ്നങ്ങളും , ഒരു മറയുമില്ലാതെ ചോദിക്കാം എന്ന അധ്യക്ഷ പ്രസങ്ങത്തോടെ ആരംഭിച്ച എടവണ്ണ നുണയന്‍ സമ്മേളനം പലതില്‍ നിന്നുമുള്ള ഒളിചോട്ടമായി.പദകസര്‍ത്തുകളിലൂടെ ജനങ്ങളെ ആശയകുഴപ്പത്തിലാക്കി അതില്‍ ആനന്ദം കണ്ടെത്താനാണ്‌ ഈ മുഖമുഖനാടകം നടത്തിയതെന്ന്‍ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലായിട്ടുണ്ട്.
ണ്ണേരിന്റെ ചികിത്സയായി സ്വഹീഹായ ഹദീസില്‍ വന്ന 'വുളു എടുത്ത വെള്ളം ഉപയോഗിക്കുന്നതിനെ   സംബന്ടിച്ചതും ജിന്നുണ്ടാക്കുന്ന രോഗം ബൌതികാമോ അബൌതികാമോ എന്നതുമടക്കം നിരവധി ചോദ്യങ്ങളില്‍ 'കളരിയിലെ ഒഴിഞ്ഞുമാറല്‍' അടവ് സമര്‍ഥമായി ഉപയോഗിചു കൊണ്ട് മുറിവില്ലാതെ രക്ഷപെടാനാണ് 'ആധുനിക മടവൂരികള്‍' ശ്രമിച്ചത്.ഇവര്‍ ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാത്തത് ,വെറും 'ശിര്‍ക്കരോപണത്തി'ല്‍ മാത്രമല്ല പലതിലും മടവൂരിസത്തിലെക്ക് പോയികൊണ്ടിരിക്കുന്നു എന്നതിന്‍റെ സൂചനയായി മുജാഹിദ് കേരളം മനസ്സിലാകുന്നു.ഇതിന്റെ സിഡി ഇറങ്ങിയാല്‍ കേരളക്കര അതിനെ പോസ്ടുമോര്‍ട്ടം നടത്തി കുഴിച്ചു മൂടും എന്ന കാര്യം ഉറപ്പാണ്‌.അതുകൊണ്ട് ആ പോസ്ടുമോര്‍ട്ടം കര്‍മ്മം തല്ക്കാലം നീട്ടിവെക്കുകയാണ്.      
ഞാന്‍ ഇവിടെ പറയാന്‍ ഉദേശിക്കുന്ന കാര്യം  ഇവരുടെ റൂമില്‍ നടത്തുന്ന പദകസര്‍ത്തിനെ കുറിച്ചാണ്.സഹായം തേടുക , സഹായം ചോതിക്കുക എന്ന് പറഞ്ഞു ജനങ്ങള്‍ക്ക് മനസ്സിലാകാതിരിക്കാന്‍ വാക്കുകള്‍ കൊണ്ടുള്ള കളിമാത്രമാണവിടെ നടക്കുന്നത്.

അവിടെയുള്ള നാസര്‍ സുല്ലമി , സ്വലാഹിയുടെ വാദമായി പറയുന്നത് ജിന്നിനോട് സഹായം തേടിയാല്‍ ശിര്‍ക്കല്ല എന്ന് പറയുന്നു എന്നാണ്.അത് അദേഹം സാദാരണ ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന പദം ഇങ്ങനെയാണ് "ജിന്നിനോട് പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണെന്ന് ഇവര്‍ സമ്മതിക്കും.ജിന്നിനോട് സഹായം ചോതിക്കുന്നതും ശിര്‍കാണെന്ന് പറയും.എന്നാല്‍ സഹായം തേടുന്നതിന്‍റെ വിധിയെന്താണെന്ന് സ്വലാഹി ഒരിക്കലും പറയില്ല.അതിന്റെ നിലപാട് വ്യക്തമാക്കണം"   

എന്നാല്‍ ഈ വര്‍ഷം ഫെബ്രവരിയിലെ ഇസ്ലാഹില്‍ എഴുതിയകാര്യം ചൂണ്ടികാണിച്ച ശേഷം നുണയുടെ ഘടനക്ക് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് .ഇസ്ലാഹില്‍ എഴുതിയത് ഇപ്രകാരമായിരുന്നു.

ബദ്രീങ്ങളോടും മുഹ്യുദ്ദീന്‍ ശൈഖിനോടും സഹായം തേടുന്നത് ശിര്‍ക്കാണെന്ന് പറയുന്ന താങ്കള്‍ ജിന്നിനോടും മലക്കിനോടും സഹായം തേടാമെന്ന് വാദിക്കുന്നതായി മടവൂരികള്‍ ആരോപിക്കുന്നു. ഇതിനെക്കുറിച്ച് എന്ത് പറയുന്നു?
ബദ്രീങ്ങളെ കാക്കണേ, മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നിങ്ങനെ മരിച്ചുപോയ മഹാന്മാരോട് പ്രാര്‍ത്ഥിക്കുന്നതും സഹായം തേടുന്നതും ശിര്‍ക്കായ പോലെതന്നെ ജിന്നിനോടും മലക്കിനോടും സഹായം തേടുന്നതും പ്രാര്‍ത്ഥിക്കുന്നതും ശിര്‍ക്ക് തന്നെയാണ്.
ഇന്നലെ രാത്രി അദേഹം പറഞ്ഞത് "ജിന്നിനോട് സഹായം ചോതിക്കുന്നത് ശിര്‍ക്കല്ല എന്നാണ് പറയുന്നത്.എന്നാല്‍  സഹായം ചോതിക്കുന്നത് ശിര്‍ക്കാണെന്ന് ഇപ്പോള്‍ അവസാനം സ്വലാഹി ഒന്ന് എഴുതിയിട്ടുണ്ട്" എന്നാണ്. അതായത് തേടല്‍ എന്നത് ഇന്നലെ ചോതിക്കല്‍ ആയി മാറി.

എന്നാല്‍ അതെ റൂമിലുള്ള അബൂ  സഫവാന്‍റെ 
കണ്ടുപിടുത്തം അതിലേറെ രസമാണ്.കാസര്‍കോട് മുഖാമുഖത്തില്‍ ജിന്നിനോട് സഹായം ചോതിക്ക
ല്‍ ശിര്‍ക്കണോ എന്ന ചോതിച്ചപ്പോള്‍ സഹായം തേടല്‍ ശിര്‍ക്കാണെന്ന് മറുപടി പറഞ്ഞു.

അതായത് ഇന്നലത്ത് മുഖമുഖത്തോട് കൂടി ഇപ്പോള്‍ ചോതിക്കലില്‍ എത്തിയിരിക്കുന്നു.ഇങ്ങനെ ചോതിക്കള്‍ , തേടല്‍ എന്ന് പറഞ്ഞു ജനങ്ങളെ ആശയകുഴപ്പത്തിലകുക മാത്രമാണ് ആ റൂം ഇപ്പോള്‍ നിര്‍വഹിക്കുന്ന ധര്‍മ്മം. 

ശിര്‍ക്കരോപണത്തി'ല്‍ മാത്രമല്ല പലതിലും മടവൂരിസത്തിലെക്ക് പോയികൊണ്ടിരിക്കുന്നു എന്ന് ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചു.ഇന്നലെ അബു സാഫ് വാന്‍ പറഞ്ഞ ഒരു വാചകം അത് ഊട്ടി ഉറപ്പിക്കുന്നു.

നാലഞ്ച് വര്‍ഷം വര്‍ഷം മുമ്പ് ഹിഫ്സുല്‍ റഹ്മാനുമായി ഇന്റര്‍നെറ്റില്‍ നടന്ന ആശയവിനിമയത്തില്‍ "റുഖിയ ചെയ്താലെ തൌഹീദ് പൂര്‍ണമാകൂ" എന്ന് പറഞ്ഞതിനു "റുഖിയ ചെയ്യുന്നത് ഒഴിവാക്കുകയാണ് തൌഹീ
ദിന്‍റെ പരിപൂര്‍ണത എന്നാണ് തൌഹീദിന്‍റെ വിഷയത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ച മഹാന്മാരായ ഇമാമീങ്ങള്‍ പറഞ്ഞിട്ടുള്ളത്എന്ന് മറുപടി കൊടുത്തു എന്ന് ഈ അബൂ സഫ്വാന്‍ തന്നെ അവകാശപ്പെടുന്നു.
അസ്തഗ്ഫിറ്ല്ലാഹ്.

ആ പറയുന്നത് ഒന്ന് കേള്‍ക്കൂ നിങ്ങള്‍.
റുഖിയ ചെയ്യുന്നത് ഒഴിവാക്കിയാലെ തൌഹീദ് പൂര്‍ണമാകൂ എന്ന് വരെ ഇക്കൂട്ടര്‍ പറയാന്‍ ധൈര്യം കാണിക്കുന്നു .കണ്ണേറിന്റെ ചികിത്സയെ കുറിചുള്ള  ചോദ്യത്തിനു മിണ്ടാത്തത് ഹദീസ് നിഷേധാത്തിലേക്ക് തന്നെയാണ് ഇവരുടെ പോക്ക് എന്ന സംശയം വര്‍ധിപ്പിക്കുന്നു . അല്ലാഹു ഇവരുടെ ശറി ല്‍  നിന്നും കാത്തു രക്ഷിക്കട്ടെ.  
 

No comments:

Post a Comment